രാഹുൽ മാങ്കൂട്ടത്തിലിനെ കുരുക്കാൻ പോലീസ്; മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ് 

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. ജില്ലാ ജയിലിൽ വെച്ചാണ് കന്റോൺമെന്റ് പോലീസ് മൂന്ന് കേസുകൾ കൂടി രാഹുലിന്റെ പേരിൽ രജിസ്‌റ്റർ ചെയ്‌തത്‌. ഈ കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

By Trainee Reporter, Malabar News
Rahul Mamkootathil 
Ajwa Travels

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ് ചെയ്‌ത്‌ കന്റോൺമെന്റ്‌ പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. ജില്ലാ ജയിലിൽ വെച്ചാണ് കന്റോൺമെന്റ് പോലീസ് മൂന്ന് കേസുകൾ കൂടി രാഹുലിന്റെ പേരിൽ രജിസ്‌റ്റർ ചെയ്‌തത്‌. ഈ കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

നിലവിൽ റിമാൻഡിൽ കഴിയുന്ന രാഹുലിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് കൂടുതൽ കേസുകളിൽ കൂടി അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. പോലീസ് രജിസ്‌റ്റർ ചെയ്‌ത നാല് കേസുകളിൽ മൂന്ന് കേസിൽ രാഹുലിനെ ഇന്ന് ഹാജരാക്കാൻ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി-3 ഉത്തരവിട്ടിട്ടുണ്ട്. ഈ കേസുകളിൽ പോലീസ് ആവശ്യപ്രകാരം കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ വാറണ്ട് കോടതി പുറപ്പെടുവിച്ചിരുന്നു.

ഇതിന് പുറമെ മ്യൂസിയം പോലീസ് രജിസ്‌റ്റർ ചെയ്‌ത മറ്റൊരു കേസുമുണ്ട്. ഇത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. ഇതിൽ പോലീസ് ഇതുവരെ പ്രൊഡക്ഷൻ വാറണ്ട് ആവശ്യപ്പെട്ടിട്ടില്ല. അത് ഇന്ന് നൽകാനാണ് പോലീസ് നീക്കം. രാഹുലിന് മറ്റു കേസുകളിൽ ജാമ്യം കിട്ടിയാലും ഈ കേസിൽ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു കോടതിയിൽ ഹാജരാക്കാൻ വീണ്ടും സമയമെടുക്കും. അതുവരെ ജയിലിൽ കിടക്കട്ടെയെന്നാണ് പോലീസ് തീരുമാനം.

എല്ലാ കേസുകളിലും ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് രാഹുലിന്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നാളെ പരിഗണിക്കുന്നത്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടു രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്‌ച പുലർച്ചെയാണ് വീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്‌. തുടർന്ന് കോടതിയിൽ ഹാജരാക്കി 22 വരെ റിമാൻഡ് ചെയ്യുകയായിരുന്നു.

Most Read| ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാര നേട്ടത്തിൽ വീണ്ടും മെസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE