പാലക്കാട്: വാളയാര്‍ കേസ് അട്ടിമറി നടത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരം അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി പെണ്‍കുട്ടികളുടെ അമ്മ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് സോജന്‍ അടക്കമുള്ള ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. പതിനാറ് ദിവസമായി സത്യാഗ്രഹപ്പന്തലിലാണ് പെണ്‍കുട്ടികളുടെ അമ്മ.
അതേസമയം സമരപന്തലിൽ നിന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിത ഡിസ്‌ചാർജ് വാങ്ങി തിരിച്ചെത്തി നിരാഹാരം തുടരുകയാണ്. നിരാഹാരമിരുന്ന ഗോമതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയത് സമരം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്. കൂടുതല്‍ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ പിന്തുണയോടെ സമരം ശക്‌തമാക്കാനാണ് സമരസമിതി ലക്ഷ്യമിടുന്നത്.
Read also: വിതുര പീഡനക്കേസിൽ സുരേഷ് കുറ്റക്കാരൻ; ശിക്ഷ നാളെ