അതിർത്തി വനത്തിലെ ഊടുവഴികളിൽ പോലീസ് പരിശോധന; നിരീക്ഷണത്തിന് വനപാലകരും

By News Desk, Malabar News
Representational Image
Ajwa Travels

എടക്കര: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അതിർത്തി വനത്തിലെ ഊടുവഴികൾ പോലീസിന്റെയും വനപാലകരുടെയും നിരീക്ഷണത്തിൽ. കേരള- തമിഴ്‌നാട് അതിർത്തി വനമേഖലയിലെ നാടുകാണി ദേവാല ഉൾപ്പടെയുള്ള ഭാഗങ്ങളിലെ ഊടുവഴികളിലൂടെ യാത്രക്കാർ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. നെല്ലിക്കുത്ത് സ്‌റ്റേഷനിലെ വനപാലകരുടെ സംഘം ദേവാല, കാട്ടിമറ്റം, വെള്ളക്കട്ട, അട്ടി തുടങ്ങിയ മേഖലകൾ സന്ദർശിച്ചു.

നിലവിൽ ഇതുവഴി ആരും വന്നിട്ടില്ലെന്നാണ് വിലയിരുത്തൽ. ഈ ഭാഗങ്ങളിൽ വനംവകുപ്പ് നിരീക്ഷണ ക്യാമറകളും സ്‌ഥാപിച്ചിട്ടുണ്ട്. ലോക്ക്‌ഡൗണിനെ തുടർന്ന് മിക്ക സംസ്‌ഥാനങ്ങളിലും മദ്യശാലകൾ അടച്ചതോടെ കാട്ടിൽ വ്യാജ മദ്യ നിർമാണ സാധ്യതയുണ്ടെന്നും വനംവകുപ്പ് അധികൃതർ പറയുന്നു. ഇവിടങ്ങളിലും വനപാലകർ പരിശോധന നടത്തും.

നാടുകാണി ചുരത്തിന് താഴെ വഴിക്കടവ് ആനമറിയിലെ കോവിഡ് ജാഗ്രതാ ചെക്‌പോസ്‌റ്റിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. കേരള പോലീസിന് പുറമേ കേന്ദ്ര സേനയും 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.

Also Read: സംസ്‌ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രം; മന്ത്രി തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE