പ്രതാപ്ഗര്‍: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്‌മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശ് പ്രതാപ്ഗര്‍ ജില്ലയിലെ മണിക്പൂരില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ പതിനഞ്ചുകാരിയാണ് ജീവനൊടുക്കിയത്. പീഡനം നടന്നതായി പരാതിപ്പെട്ടിട്ടും പൊലിസ് നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്‌മഹത്യ ചെയ്‌തതെന്ന് ബന്ധുക്കള്‍ പറയുന്നു.
മുന്‍ ഗ്രാമത്തലവന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് വനത്തില്‍ കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തതായി ചിത്രകൂട് പൊലീസ് സൂപ്രണ്ട് അറിയിച്ചു.
തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മ്യതദേഹം കണ്ടെത്തിയത്. അതേസമയം പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Read Also: അർണബ് ഗോസ്വാമിക്ക് നോട്ടീസ് അയച്ച് മുംബൈ പോലീസ്