തൃശൂർ: തൃശൂരിൽ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് അകാരണമായി ഉപദ്രവിക്കുന്നതായി ആരോപിച്ച് ഡിഐജി ഓഫീസിലേക്ക് മാർച്ച്. മന്ത്രി കെകെ ശൈലജക്കും ഡിജിപിക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ട്രാന്‍സ്‌ജെന്‍ഡറുകൾ ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
നഗരത്തിൽ രാത്രി സമയങ്ങളിൽ പുറത്തു കണ്ടാൽ പോലീസ് അടിച്ചോടിക്കുന്നു, അസഭ്യം പറയുന്നു, താമസിക്കുന്ന സ്‌ഥലത്ത് വന്ന് ഉപദ്രവിക്കുന്നു എന്നാണ് ഇവരുടെ പരാതി. ഇക്കാര്യത്തിൽ പരിഹാരം വേണമെന്ന നിരന്തരമുള്ള ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ഇന്ന് തൃശൂർ ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഇനിയും പരാതിയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.
വിവിധ ജില്ലകളിൽ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡറുകൾ മാർച്ചിൽ പങ്കെടുത്തു. പരാതിയിൽ പരിഹാരം ഉണ്ടാക്കാമെന്ന ഡിഐജിയുടെ ഉറപ്പിൻമേലാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ രണ്ട്‍ ദിവസത്തിനകം പരിഹാരം ഉണ്ടായില്ലെങ്കിൽ തൃശൂർ ഈസ്‌റ്റ് സിഐ ലാൽ കുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് അവർ പറഞ്ഞു. അതേസമയം, പ്രദേശവാസികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനാലാണ് നടപടിയെന്ന് പോലീസ് വ്യക്‌തമാക്കി.
Malabar News: ‘മണി’ക്കിലുക്കത്തോടെ വോട്ട് തേടി കളനാട് ഡിവിഷൻ സ്‌ഥാനാർഥി