നയംമാറ്റം വാട്‌സാപ്പിന് തിരിച്ചടിയായി; ഇന്ത്യയില്‍ സിഗ്‌നല്‍ ഒന്നാമത്

By Staff Reporter, Malabar News
Signal_App
Ajwa Travels

സ്വകാര്യതാ നയം മാറ്റത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഉപയോക്‌താക്കള്‍ വാട്‌സാപ്പിനെ കൈയ്യൊഴിയുന്നു. പുതിയ നയം മാറ്റ പ്രഖ്യാപനം വന്നതോടെ ‘സിഗ്‌നലി’ലേക്ക് വഴിമാറുകയാണ് ഉപയോക്‌താക്കള്‍. നിലവില്‍ ആഗോളതലത്തില്‍ 200 കോടി പ്രതിമാസ ഉപയോക്‌താക്കളാണ് വാട്‌സാപ്പിന് ഉള്ളത്. എന്നാലിതാ ഇന്ത്യയില്‍ വാട്‌സാപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്.

അതേസമയം ഉപയോക്‌താക്കളെ നഷ്‌ടപ്പെടുമെന്ന ഭീതിയില്‍ പുതിയ നയം ബിസിനസ് ഉപയോക്‌താക്കള്‍ക്ക് മാത്രമാണെന്നു വ്യക്‌തമാക്കി ഫേസ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്.

വാട്‌സാപ്പിന് പകരമായി സിഗ്‌നല്‍ പ്രൈവറ്റ് മെസഞ്ചര്‍ ആപ്‌ളിക്കേഷനാണ് ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായി സിസിഗ്‌നല്‍ വക്‌താവ് വ്യക്‌തമാക്കുന്നു. ഇതോടെ സമൂഹമാദ്ധ്യമ രംഗത്തെ ഏറ്റവും വലിയ മെസേജിംഗ് ആപ്‌ളിക്കേഷനായ വാട്‌സാപ്പിനെ ഇന്ത്യയില്‍ കീഴടക്കുകയാണ് ‘സിഗ്‌നല്‍’. ആപ്പിളിന്റെ ഇന്ത്യയിലെ ആപ്പ് സ്‌റ്റോറിലെ ‘മികച്ച സൗജന്യ അപ്‌ളിക്കേഷനുകള്‍’ ലിസ്‍റ്റില്‍ ഒന്നാമതാണ് ഇപ്പോള്‍ സിഗ്‌നല്‍. വാട്‌സാപ് മൂന്നാം സ്‌ഥാനത്തും.

സിഗ്‌നല്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ പ്രവര്‍ത്തിക്കും. കൂടാതെ വിന്‍ഡോസ്, ലിനക്‌സ്, മാക് എന്നിവയിലും ആപ്പ് ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ സാധിക്കും.

അതേസമയം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതിനാല്‍ തന്നെ പുതിയ അക്കൗണ്ടുകളുടെ ഫോണ്‍ നമ്പര്‍ വെരിഫിക്കേഷനില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്.

Read Also: രാജ്യത്തെ ഏഴ് സംസ്‌ഥാനങ്ങളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE