കണ്ണൂർ: വിജയ സാധ്യതാ വാദമുയർത്തി സ്‌ത്രീകളെ മുന്നണികൾ തഴയുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വനിതയെ പോലും വിജയിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയപരമായി എതിർചേരികളിൽ ആണെങ്കിലും സ്‌ത്രീകളുടെ അവകാശ പ്രശ്‌നങ്ങളിൽ എല്ലാം ഒരുമിച്ച് നിൽക്കാറുണ്ട്. ലതിക സുഭാഷ് പ്രതിഷേധിച്ച രീതി ശരിയാണോ തെറ്റാണോ എന്നതല്ല, കൂടുതൽ സീറ്റുകൾ കോൺഗ്രസ് സ്‌ത്രീകൾക്ക് നൽകിയിട്ടില്ല എന്നതാണ്. കഴിഞ്ഞ തവണ അവർക്ക് ആരും ഉണ്ടായില്ല നിയമസഭയിൽ. ഷാനിമോൾ ഉസ്‌മാൻ ഉപതെരഞ്ഞെടുപ്പിലൂടെയാണ് വന്നത്, മന്ത്രി പറഞ്ഞു.
നിയസഭാ തിരഞ്ഞെടുപ്പിന്റെ സ്‌ഥാനാർഥി നിർണയം വരുമ്പോൾ പല രീതിയിലെ പരിഗണനകളും വരാറുണ്ട്. അത്തരം പരിഗണന വരുമ്പോൾ സ്‌ത്രീകൾക്കുള്ള അവസരം കുറയുന്നു. 14 സീറ്റിൽ സ്‌ത്രീകളെ നിർത്തി ഇടതുമുന്നണി വനിതകൾക്ക് പ്രാതിനിധ്യം നൽകി, എന്നാൽ 10 ശതമാനമേ ഇതാകുന്നുള്ളു. ഭാവിയിൽ ഇതിലും കൂടുതൽ സ്‌ത്രീകൾക്ക് അവസരം ലഭ്യമാക്കേണ്ടതാണ്.
അസംബ്ളിയിലും പാർലമെന്റിലും 50 ശതമാനമെന്ന് ഇപ്പോൾ പറയുന്നില്ല, പക്ഷേ നല്ല പ്രാതിനിധ്യം സ്‌ത്രീകൾക്ക് ഉണ്ടാകണമെന്നുള്ളത് എല്ലാ മഹിളാ സംഘടനകളും പറയുന്നതാണ്, കെകെ ശൈലജ വ്യക്‌തമാക്കി.
Read also: ഇരിക്കൂറിൽ കെപിസിസി തെറ്റ് തിരുത്തും; കെ സുധാകരൻ