കണ്ണൂർ: സ്‌ഥാനാര്‍ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഇരിക്കൂറിൽ എ ഗ്രൂപ്പുകാര്‍ രാപ്പകല്‍ സമരം ആരംഭിച്ച സാഹചര്യത്തിൽ നേതൃത്വം പ്രശ്‌നത്തിൽ ഇടപെടുന്നു. കെപിസിസിയുടെ ഭാഗത്തു തെറ്റുണ്ടെന്നും അത് തിരുത്തുമെന്നും ആക്‌ടിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ എംപി പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി സിറ്റിംഗ് എംഎല്‍എ കെസി ജോസഫും മുതിര്‍ന്ന നേതാവ് എംഎം ഹസനും നാളെ മണ്ഡലത്തിലെത്തും.
അതേസമയം സ്‌ഥാനാർഥി പട്ടികയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് പശ്‌ചാത്തലത്തില്‍ ഒന്നും പറയുന്നില്ല. എന്നാൽ ലതിക സുഭാഷിനോട് നീതി കാട്ടിയില്ലെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.
ഇരിക്കൂറിൽ കെസി ജോസഫിന്റെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന സോണി സെബാസ്ററ്യനെ തഴഞ്ഞ് ഐ ഗ്രൂപ്പിലെ സജീവ് ജോസഫിനെ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമായത്. പിന്നീട് സോണി സെബാസ്ററ്യന്‍ കെപിസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെക്കുകയും എ ഗ്രൂപ്പുകാര്‍ രാപ്പകല്‍ സമരം ആരംഭിക്കുകയും ചെയ്‌തു. ഇതേ തുടർന്നാണ് കെപിസിസി പ്രശ്‌നത്തിൽ ഇടപെടാൻ തീരുമാനിച്ചത്.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; വാഹനങ്ങളിൽ പരസ്യം പതിക്കുന്നതിന് നിയന്ത്രണം