വത്തിക്കാൻ സിറ്റി: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയെ ഫോണിൽ വിളിച്ച് സംസാരിച്ച് ഫ്രാൻസിസ് മാർപാപ്പ. യുക്രൈൻ നേരിടുന്ന കഷ്‌ടതയില്‍ അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാന്‍ വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം റഷ്യയെ പ്രതിഷേധമറിയിച്ച മാർപാപ്പ, സമാധാനത്തിനായി ആഹ്വാനം ചെയ്‌തിരുന്നു. വത്തിക്കാനിലെ റഷ്യന്‍ എംബസിയിലേക്ക് നേരിട്ടെത്തി മാർപാപ്പ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
അതേസമയം, യുക്രൈനിൽ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. വാസിൽകീവിലെ എണ്ണ സംഭരണ ശാലക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇതേത്തുടർന്ന് ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്‌ഥാനമായ കീവിന് സമീപ പ്രദേശമാണിത്.
കൂടാതെ ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മണിക്കൂറുകളിൽ യുദ്ധത്തിൽ ഒരു കുട്ടി ഉൾപ്പടെ 23 പേരാണ് മരിച്ചത്.
യുക്രൈൻ പൗരൻമാരായ അഞ്ച് പേരും യുക്രൈൻ പട്ടാളക്കാരായിരുന്ന 16 പേരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമേ, ജനവാസ മേഖലകളിലും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ നീക്കത്തെ പ്രതിരോധിക്കാന്‍ യുക്രൈന് സഹായ വാഗ്‌ദാനവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. റഷ്യയില്‍ യുദ്ധവിരുദ്ധ വികാരം ശക്‌തമാണ്.
Most Read: അപൂർവരോഗം വേട്ടയാടുന്ന കുട്ടി ക്രിക്കറ്റ് താരത്തിന് സഹായവുമായി കെഎൽ രാഹുൽ