തപാൽ വോട്ട് പരാതി വീണ്ടും; കൊല്ലത്ത് കിടപ്പ് രോഗിയുടെ പേരിൽ വോട്ട് ചെയ്‌തതായി ആരോപണം

By News Desk, Malabar News
Representational Image
Ajwa Travels

കൊല്ലം: തളർന്ന് കിടക്കുന്ന വൃദ്ധയുടെ പേരിൽ തപാൽ വോട്ട് രേഖപ്പെടുത്തിയതായി പരാതി. കൊല്ലം ജില്ലയിലെ ചിതറയിലാണ് സംഭവം. ബന്ധുക്കളില്ലാത്ത സമയത്ത് ഉദ്യോഗസ്‌ഥർ വീട്ടിലെത്തി വോട്ട് ചെയ്യാൻ നിർബന്ധിച്ചെന്നാണ് ആരോപണം.

ചിതറ മാങ്കോട് വാർഡിലെ അംബുജാക്ഷിയുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. കുറച്ച് നാളായി അമ്മ കിടപ്പിലാണെന്ന് അംബുജാക്ഷിയുടെ മകൻ പറയുന്നു. ഉദ്യോഗസ്‌ഥരുടെ അഞ്ചംഗ സംഘം വീട്ടിലെത്തിയപ്പോൾ ജോലിക്ക് നിൽക്കുന്ന കുട്ടി മാത്രമാണ് അംബുജാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. വന്നയുടൻ റേഷൻ കാർഡും ആധാർ കാർഡും ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടു. വീട്ടിലുണ്ടായിരുന്ന കുട്ടി രേഖകൾ എടുത്ത് നൽകിയതിന് പിന്നാലെ ഉദ്യോഗസ്‌ഥർ വോട്ട് രേഖപ്പെടുത്തി പോവുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.

Also Read: ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടും; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE