പോത്തൻകോട് വധക്കേസ്; മുഖ്യപ്രതികൾ പിടിയിൽ

By Desk Reporter, Malabar News
drugs caught
Representational Image
Ajwa Travels

തിരുവനന്തപുരം: പോത്തൻകോട്‌ സുധീഷ്‌ കൊലപാതക കേസിൽ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി ശ്യാം എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ് പിടിയിലായ ശ്യാം. രണ്ടാം പ്രതിയായ രാജേഷിനെയാണ് ഇനി പിടികൂടാനുള്ളത്.

കേസിൽ അഞ്ച് പ്രതികളെക്കൂടി ആറ്റിങ്ങൽ കോടതി റിമാൻഡ്‌ ചെയ്‌തിരുന്നു. കൊലപാതകത്തിൽ പങ്കെടുത്ത 11 അംഗ ഗുണ്ടാ സംഘത്തിലെ കോരാണി തോന്നയ്‌ക്കൽ കുഴിത്തോപ്പ് വീട്ടിൽ ജിഷ്‌ണു (22, കട്ട ഉണ്ണി), കോരാണി വൈഎംഎ ജങ്‌ഷൻ വിഷ്‌ണുഭവനിൽ സൂരജ് (23, വിഷ്‌ണു), ചെമ്പൂര് കുളക്കോട് പുത്തൻ വീട്ടിൽ സച്ചിൻ (24), കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴി വീട്ടിൽ അരുൺ (23, ഡമ്മി), പിരപ്പൻകോട് തെെക്കാട് മുളക്കുന്ന് ലക്ഷം വീട്ടിൽ ശ്രീനാഥ് (21, നന്ദു) എന്നിവരെയാണ്‌ ചൊവ്വാഴ്‌ച റിമാൻഡ്‌ ചെയ്‌തത്‌.

നന്ദീഷ്‌, നിധീഷ്‌, രഞ്‌ജിത്‌ എന്നിവരെ തിങ്കളാഴ്‌ച റിമാൻഡ്‌ ചെയ്‌തിരുന്നു. ഇതോടെ റിമാൻഡിലായവർ എട്ടായി. അതിനിടെ പ്രതികൾ കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ വെഞ്ഞാറമൂട് മൂളയാറിന്റെ പരിസരത്തു നിന്നും പോലീസ് കണ്ടെടുത്തിരുന്നു.

Most Read:  സ്വാതന്ത്ര്യങ്ങളും ഇഷ്‌ടങ്ങളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്; വിടി ബൽറാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE