കോളറയുടെ സാന്നിധ്യം; ഗൗരവകരമെന്ന് ഡിഎംഒ- സൂപ്പർ ക്ളോറിനേഷൻ നടത്തും

By Trainee Reporter, Malabar News
Presence of cholera in malapuram
Rep. Image
Ajwa Travels

കോഴിക്കോട്: നരിക്കുനിയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവകരമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലാണ് വിബ്രിയോ കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ നടത്താൻ ഡിഎംഒ നിർദ്ദേശം നൽകി. നരിക്കുനിയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നടത്തിയ ഹെൽത്ത് സൂപ്പർവൈസറുടെ അടിയന്തിര യോഗത്തിലാണ് നിർദ്ദേശം നൽകിയത്.

വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ റാൻഡം പരിശോധന നടത്താനും യോഗത്തിൽ തീരുമാനിച്ചു. അതേസമയം, നരിക്കുനിയിൽ രണ്ടര വയസുകാരന്റെ മരണകരണം ഭക്ഷ്യവിഷബാധ തന്നെയെന്ന് വ്യക്‌തമാക്കുന്ന പ്രാഥമിക റിപ്പോർട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചതായി ഡിഎംഒ ഡോ. ഉമർ ഫാറൂഖ് അറിയിച്ചു. കുട്ടിയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് കിട്ടിയാലേ ഇതിൽ വ്യക്‌തത വരുത്താനാകുവെന്ന് ഡിഎംഒ അറിയിച്ചു.

അതേസമയം, ജില്ലയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും എവിടെയും രോഗം സ്‌ഥിരീകരിച്ചിട്ടില്ല. ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ നരിക്കുനിയിലെ മൂന്ന് കിണറുകളിലെയും പെരുമണ്ണയിലെ ഒരു കിണറിലെയും വെള്ളത്തിലാണ് കോളറയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ആഴ്‌ച്ച നരിക്കുനിയിലെ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് രണ്ടര വയസുകാരൻ യാമിൻ മരിച്ച സംഭവത്തില്‍ പുറത്തുവന്ന പരിശോധനാ റിപ്പോർട്ടിലാണ് നാല് കിണറുകളിലെ വെള്ളത്തിൽ കോളറയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്.

Most Read: കാർഷിക നിയമം പിൻവലിക്കൽ; സര്‍വകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE