പാന്ത്രയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; കെണിയൊരുക്കി വനംവകുപ്പ്

By News Bureau, Malabar News
tiger footprint-wayanad
Representational Image
Ajwa Travels

മലപ്പുറം: കരുവാരക്കുണ്ട് പാന്ത്രയിൽ തുടർച്ചയായ അഞ്ചാംദിവസവും കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ കെണിയൊരുക്കി വനംവകുപ്പ്. സുൽത്താന എസ്‌റ്റേറ്റിനു സമീപം അറുപതേക്കർ എസ്‌റ്റേറ്റിൽ കാട്ടുപന്നിയുടെ ജഡം കടുവ ഭക്ഷിച്ചനിലയിൽ കണ്ടതോടെയാണ് കെണി സ്‌ഥാപിച്ചത്.

ചൊവ്വാഴ്‌ച രാവിലെ റബ്ബർ ടാപ്പിങ് തൊഴിലാളികൾ ജോലിക്ക് പോകുന്നതിനിടെ കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. ഇത് പിന്തുടരുന്ന് പോയപ്പോഴാണ് കാട്ടുപന്നിയുടെ ജഡം കണ്ടത്തിയത്. ഇവിടെനിന്ന് കുറച്ചകലെയായി ശനിയാഴ്‌ചയും കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിരുന്നു.

ഒരാഴ്‌ചമുൻപ്‌ കുണ്ടോട മേഖലയിൽ ഇറങ്ങിയ കടുവ അഞ്ച് ആടുകളെ കൊന്നുതിന്നിരുന്നു. ചൊവ്വാഴ്‌ച കടുവയുടെ സാന്നിധ്യമറിഞ്ഞ് എത്തിയ വനപാലകരെ ഒരുകൂട്ടം നാട്ടുകാർ തടയുകയും കെണി സ്‌ഥാപിക്കണമെന്ന ആവശ്യപ്പെടുകയും ചെയ്‌തു.

തുടർന്നാണ് നേരത്തേ കുണ്ടോടയിൽ സ്‌ഥാപിച്ചിരുന്ന കെണി പാന്ത്രയിലേക്കു മാറ്റിയത്. കടുവ കൊന്ന കാട്ടുപന്നിയുടെ ജഡം ഇരയായിവെക്കുകയും ചെയ്‌തിട്ടുണ്ട്. ഒന്നിൽക്കൂടുതൽ കടുവകളുണ്ടന്ന നിഗമനത്തിലാണ് നാട്ടുകാർ. ദിവസങ്ങൾക്കുമുൻപ്‌ ഈ മേഖലയിൽ തൊഴിലാളിയായ സ്‌ത്രീക്കു നേരെയും കടുവയുടെ ആക്രമണമുണ്ടായിരുന്നു.

Malabar News: വടകരയിൽ വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE