ലഖ്‌നൗ: ഉത്തർ പ്രദേശിൽ പീഡനത്തിന് ഇരയായ യുവതി ആത്‍മഹത്യ ചെയ്‌തു. കേസ് പിൻവലിക്കാനുള്ള സമ്മർദ്ദം താങ്ങാനാകാതെയാണ് 21കാരി ജീവനൊടുക്കിയത്. യുപിയിലെ സംഭാൽ ജില്ലയിലാണ് സംഭവം.
യുവതിയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് പ്രതി ആശിഷിന്റെ പിതാവ്, മാതാവ്, സഹോദരൻ എന്നിവരടക്കം മൂന്നു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 2021 ജനുവരിയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയാകുന്നത്. പരാതിയെ തുടർന്ന് പ്രതി ആശിഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
എന്നാൽ, ഇതിന് പിന്നാലെ പ്രതിയുടെ ബന്ധുക്കൾ യുവതിയെ ഭീഷണിപ്പെടുത്തുകയും കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഈ സമ്മർദ്ദം താങ്ങാനാകാതെയാണ് പെൺകുട്ടി ആത്‍മഹത്യ ചെയ്‌തതെന്ന് എസ്‌പി ചക്രേഷ് മിശ്ര വ്യക്‌തമാക്കി.
Also Read: സുശാന്തിന്റെ മരണം; റിയ ചക്രബർത്തി ഉൾപ്പടെ 33 പേർക്ക് എതിരെ കുറ്റപത്രം