തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില 1623 രൂപയാണ്.
ഈ വർഷം മാത്രം 303 രൂപയുടെ വർധനവാണ് രേഖപ്പെടുത്തുന്നത്.
എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ വർധനയില്ല. കൊച്ചിയിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 841 രൂപ 50 പൈസയാണ്.
എല്ലാ മാസത്തിൻ്റെയും തുടക്കത്തിൽ പാചകവാതക സിലിണ്ടർ വില നിർണയിക്കാറുണ്ട്. വിലനിർണയം നടത്തുന്നത് എണ്ണവിതരണ കമ്പനികളാണ്.
ജൂൺ മാസത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുറച്ചിരുന്നു. 19 കിലോ തൂക്കമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് ഡെൽഹിയിലെ വില 1473 രൂപയിലേക്ക് എത്തിയിരുന്നു. മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ 1422, 1544, 1603 എന്നിങ്ങനെയായിരുന്നു അന്ന് വില ഉണ്ടായിരുന്നത്.
Most Read: കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദമില്ലെന്ന് പഠന റിപ്പോർട്