തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സവാള, തക്കാളി എന്നീ ഉൽപന്നങ്ങൾ നേരിട്ട് സംഭരിക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. മഹാരാഷ്‌ട്രയിലെയും തമിഴ്‌നാട്ടിലെയും കാർഷികോൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകളിൽ നിന്നും സംഭരിക്കാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായി ഉൽപന്നങ്ങൾ കേരളാ ഏജൻസികൾ വഴി സംഭരിക്കുന്നതിന് സഹായമഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്കും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും കത്തയച്ചു. സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർ ഫെഡ് എന്നീ ഏജൻസികൾ വഴി കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്നും കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Also Read: സ്‌ത്രീകളുടെ നേതൃത്വത്തിൽ വാൾപുട്ടി നിർമാണം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി
സവാളയുടെയും മറ്റ് ഉൽപന്നങ്ങളുടെയും വില കുതിച്ചുയർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിപണി നിയന്ത്രിക്കുന്നതിന് നേരിട്ടുള്ള സംഭരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഇതുവഴി കർഷകരുടെ ഉൽപന്നങ്ങൾക്ക് നല്ല വില ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.