ബംഗ്ളാദേശ് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗ്ളാദേശിലേക്ക് തിരിക്കും. കോവിഡ് വ്യാപനത്തിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ പര്യടനമാണ് ഇത്. ഇന്നും നാളെയും ബംഗ്ളാദേശ് സന്ദർശിക്കുന്ന മോദി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും, പ്രസിഡണ്ട് മദ് അബ്‌ദുൾ ഹമീദുമായും കൂടിക്കാഴ്‌ച നടക്കും. കൂടാതെ ഇന്ത്യ-ബംഗ്ളാദേശ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് ആവശ്യമായ കരാറുകളിലും ഒപ്പ് വെക്കും.
ബംഗ്ളാദേശ് സന്ദർശനത്തിന്റെ ആദ്യ ദിനമായ ഇന്ന് ശ്രീ ശ്രീ ഹരിചന്ദ് ക്ഷേത്രത്തിൽ എത്തി മത്വ സമുദായത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തും. തുടർന്ന് മത്വ സമുദായത്തിന്റെ സ്‌ഥാപകൻ ഹരിചന്ദ് ഠാക്കൂറുമായി വസതിയിൽ കൂടിക്കാഴ്‌ച നടത്തും. ശേഷം ജഷോരേശ്വരി കാളി ക്ഷേത്രത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനം നടത്തും.
കൂടാതെ വെള്ളിയാഴ്‌ച നടക്കുന്ന ബംഗ്ളാദേശ് ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികളിലും നരേന്ദ്രമോദി പങ്കെടുക്കും. സമൂഹിക, രാഷ്‌ട്രീയ രംഗത്തെ പ്രതിനിധികളുമായും കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ച മോദി ഗോപാൽഗഞ്ച് ജില്ലയിലെ തുംഗിപരയിൽ സ്‌ഥാപിച്ചിട്ടുള്ള ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ശവകുടീരവും സന്ദർശിക്കും.
Read also : പശ്‌ചിമ ബംഗാളിലും അസമിലും നാളെ ആദ്യഘട്ട വോട്ടെടുപ്പ്; കനത്ത സുരക്ഷ