ചിറ്റഗോങ്: ബംഗ്ളാദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ നടന്ന പ്രതിഷേധത്തിൽ നാലുപേർ കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ചിറ്റഗോങ് അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ അലാവുദ്ദീൻ താൽകദേർ നാലുപേരുടെ മരണം സ്‌ഥിരീകരിച്ചു. ബംഗ്ളാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങിലാണ് പ്രതിഷേധവും ഏറ്റുമുട്ടലും അരങ്ങേറിയത്.
ബംഗ്ളാദേശിൽ വെള്ളിയാഴ്‌ച രാവിലെയാണ് നരേന്ദ്ര മോദി എത്തിയത്. ഇതിന് പിന്നാലെ ചിറ്റഗോങിൽ ജനം മോദിക്കെതിരെ അണിനിരക്കുക ആയിരുന്നു. പ്രതിഷേധക്കാരെ തടയാൻ പോലീസ് ബാരിക്കേഡുകൾ സ്‌ഥാപിച്ചിരുന്നു എങ്കിലും ഇത് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പോലീസ് ഇവർക്കെതിരെ തിരിഞ്ഞു.
തുടർന്ന് പോലീസ് ടിയർ ഗ്യാസ് പ്രയോഗിക്കുകയും റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് പ്രതിഷേധക്കാർക്ക് നേരെ വെടി ഉതിർക്കുകയും ആയിരുന്നു. പിന്നാലെ ലാത്തിച്ചാർജുമുണ്ടായി. പോലീസുമായുള്ള സംഘർഷത്തിനിടെ ആണ് നാലുപേർക്ക് ജീവൻ നഷ്‌ടമായത്.
Read Also: രാജ്യത്തെ കോവിഡ് വർധന; മാനദണ്ഡങ്ങൾ കര്‍ശനമാക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം