ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകരിലൊരാളായ അമർജീത് സിൻഹ രാജിവെച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്‌താവനകൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിലെ പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്‌ഥൻ സ്‌ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ബിഹാർ കേഡറിലെ 1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് സിൻഹ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിച്ചത്. ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായിരുന്ന സിൻഹ വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിതനാകുന്നത്. മറ്റൊരു ഉദ്യോഗസ്‌ഥനായ ഭാസ്‌കർ ഖുൽബെക്ക് ഒപ്പമായിരുന്നു സിൻഹയുടെ നിയമനം.
സിൻഹയുടെ രാജിയുടെ പിന്നിലുളള കാരണം വ്യക്‌തമല്ല. ഈ വർഷം പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള രണ്ടാമത്തെ രാജിയാണ് ഇത്. കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ പികെ സിൻഹ രാജിവെച്ചിരുന്നു.
Most Read: കേന്ദ്രം ബില്ലുകൾ പാസാക്കുന്നത് മിനിറ്റുകൾ കൊണ്ട്; സാലഡ് ഉണ്ടാകുകയാണോ എന്ന് തൃണമൂൽ എംപി