ന്യൂഡെൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ താമസിയാതെ സ്വകാര്യവൽക്കരണം നടപ്പിലാക്കിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണെന്ന് ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് വ്യക്‌തമാക്കി. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിനിടെ രണ്ട് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
ജീവനക്കാരുടെ താൽപര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ സ്വകാര്യവൽക്കരണം നടപ്പാക്കുവെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി അറിയിച്ചത്. അതേസമയം, ബാങ്കിങ് മേഖലയിൽ പൊതുമേഖലയുടെ സാന്നിധ്യം തുടർന്നും ഉണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചിരുന്നു. ബാങ്കുകൾ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി 2019ൽ ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികളും എൽഐസിക്ക് വിറ്റിരുന്നു. 4 വർഷത്തിനിടെ 14 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുകയും ചെയ്‌തിരുന്നു.
Read also: ബംഗാളിൽ ബിജെപിക്ക് ഇടം കൊടുക്കരുത്; പ്രചാരണ യോഗത്തിൽ മമതാ ബാനർജി