തിരുവനന്തപുരം: സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളും സര്‍ക്കാര്‍ നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പരിശോധിക്കാമെന്ന ഉറപ്പ് ഉദ്യോഗസ്‌ഥര്‍ നൽകിയതായും ചര്‍ച്ചക്ക് ശേഷം ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികൾ പറഞ്ഞു.
സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഉദ്യോഗാര്‍ഥികൾക്ക് അനുകൂലമായ ഒരു ഉത്തരവ് നൽകാൻ ശ്രമിക്കാം എന്നാണ് ചര്‍ച്ചയിൽ ഉദ്യോഗസ്‌ഥര്‍ ഉദ്യോഗാര്‍ഥികൾക്ക് ഉറപ്പ് നൽകിയത്. ഹയർ സെക്കൻഡറി ഒഎ, നൈറ്റ് വാച്ച്മാൻ എന്നീ പദവികളുടെ നിയമനത്തിന്റെ കാര്യത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകളിൽ അന്വേഷിച്ചു നടപടി സ്വീകരിക്കാം എന്ന ഉറപ്പും നൽകിയിട്ടുണ്ട്.
ചര്‍ച്ചകളിൽ സന്തോഷമുണ്ട്, എങ്കിലും സമരം തുടരും. കൃത്യമായി ഉത്തരം കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരാനാണ് തീരുമാനം എന്നും ഉദ്യോഗാർഥികളുടെ പ്രതിനിധികൾ പ്രതികരിച്ചു.
ലാസ്‌റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ളവരോടൊപ്പം സിപിഒ റാങ്ക് പട്ടികയിലുള്ളവരുമായും ഉദ്യോഗസ്‌ഥര്‍ ചര്‍ച്ച നടത്തി. തങ്ങളുടെ ആവശ്യങ്ങൾ ചര്‍ച്ചയിൽ വിശദീകരിച്ചെന്നും കാര്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞായും സിപിഒ റാങ്ക് ഹോൾഡര്‍മാര്‍ അറിയിച്ചു. അതുവരെ സമരം തുടരുമെന്നും അവര്‍ വ്യക്‌തമാക്കി.
ദക്ഷിണമേഖല ഐജിയും അഭ്യന്തര സെക്രട്ടറിയുമാണ് സര്‍ക്കാരിന് പ്രതിനിധീകരിച്ച് ഉദ്യോഗസ്‌ഥരെ കണ്ടത്. 26 ദിവസമായി തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരത്തിനിടെ ഇതാദ്യമായാണ് സര്‍ക്കാര്‍ ഒരു ചര്‍ച്ചക്ക് തയാറാവുന്നത്.