വിട്ടുവീഴ്‌ച ഇല്ലാതെ ഇന്നും പ്രതിഷേധം; സഭാ നടപടികൾ അൽപ്പസമയത്തേക്ക് നിർത്തിവെച്ചു

സഭയിലെ തർക്കത്തിൽ സമവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ വിട്ടുവീഴ്‌ചക്ക് ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ഉന്നയിച്ചു. കൂടാതെ, സഭയിൽ ഒരു ചർച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ്, പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്‌ഥ ആണെന്നും വിമർശിച്ചു.

By Trainee Reporter, Malabar News
vd satheesan
Representational Image
Ajwa Travels

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭാ നടപടികൾ അൽപ്പസമയത്തേക്ക് നിർത്തിവെച്ചു. സഭയിൽ ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങിയിരുന്നു. സഭയിലെ തർക്കത്തിൽ സമവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ വിട്ടുവീഴ്‌ചക്ക് ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ഉന്നയിച്ചു.

കൂടാതെ, സഭയിൽ ഒരു ചർച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ്, പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്‌ഥ ആണെന്നും വിമർശിച്ചു. പ്രതിഷേധത്തെ തുടർന്ന് നിയമസഭാ നടപടികൾ അൽപ്പസമയത്തേക്ക് നിർത്തിവെച്ചു. 11 മണിക്ക് കാര്യോപദേശ സമിതി ചേരും. സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്‌പീക്കർ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരുതരത്തിലുള്ള വിട്ടുവീഴ്‌ചക്കും വഴങ്ങാതെ പ്രതിപക്ഷം ഇന്ന് തുടക്കത്തിലെ പ്രതിഷേധത്തിലായിരുന്നു.

പ്ളക്കാർഡുമായിട്ടാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. പ്രതിപക്ഷത്തെ മനഃപൂർവം പ്രകോപിപ്പിച്ചുവെന്നും മറുപടി പറയാതെ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് പോലീസിനെ അയച്ച മോദിയുടെ നടപടിയുടെ തുടർച്ചയാണ് കേരളത്തില്ലെന്നും വിഡി സതീശൻ ആരോപിച്ചു. തുടർന്ന്, പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

Most Read: കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE