അരിക്കൊമ്പനെ കൊണ്ടുവരുന്നതിൽ പ്രതിഷേധം; മുതലമടയിൽ ചൊവ്വാഴ്‌ച ഹർത്താൽ

ജനങ്ങളുടെ ആശങ്ക അറിയിച്ചു ഹൈക്കോടതിയിൽ ഹരജി നൽകുമെന്ന് മുതലമട പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

By Trainee Reporter, Malabar News
elephent attack
Representational Image
Ajwa Travels

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമാകുന്നു. ചൊവ്വാഴ്‌ച മുതലമട പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ജനകീയ സമിതി അറിയിച്ചു. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ ആശങ്ക വ്യക്‌തമാക്കി ഹൈക്കോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി.

അതേസമയം, പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്ന കാര്യത്തിൽ സർക്കാരിന് പിടിവാശി ഇല്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. കോടതിയുടെ ഉത്തരവ് സർക്കാരിന് നടപ്പിലാക്കാതിരിക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യമെന്നും, പറമ്പിക്കുളത്തെ ജനങ്ങളുടെ ഭീതി സർക്കാർ പൂർണമായും പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്പനെ കോടനാട് ഉൾപ്പടെയുള്ള ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന നിർദ്ദേശമാണ് ഉയരുന്നത്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്ന വിഷയം നിയമപരമായി നേരിടാനാണ് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചത്. അഭിഭാഷകരുമായി ആശയവിനിമയം നടത്തിയതായി നെൻമാറ എംഎൽഎ കെ ബാബു അറിയിച്ചു. ജനങ്ങളുടെ ആശങ്ക അറിയിച്ചു ഹൈക്കോടതിയിൽ ഹരജി നൽകുമെന്ന് മുതലമട പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

Most Read: കോവിഡ്; മുൻകരുതൽ നടപടികൾ കർശനമാക്കണം- സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE