തിരുവനന്തപുരം: രാജ്യത്തിന്റെ ആദ്യ സൗര്യപരിവേഷണ ദൗത്യമായ ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ച ഐഎസ്‌ആർഒയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങളാണ് തുടർച്ചയായി ഇസ്രോയിൽ നിന്നുണ്ടാവുന്നത്. ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഏല്ലാവർക്കും ആശംസകൾ നേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘വിജയകരമായ ചാന്ദ്രയാൻ മൂന്നിന്റെ ദൗത്യത്തിന് ശേഷം ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ രംഗത്ത് പുതിയ മുന്നേറ്റം കുറിച്ചാണ് ആദിത്യ എൽ 1 യാത്ര തുടങ്ങുന്നത്. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. ബഹിരാകാശ രംഗത്ത് തുടർന്നും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ഐഎസ്‌ആർഒയ്‌ക്ക് കഴിയട്ടെ’- മുഖ്യമന്ത്രി ആശംസിച്ചു.
ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് ആദിത്യ എൽ 1 സൂര്യനിലേക്ക് കുതിച്ചുയർന്നത്. ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടെന്നും ലേ പാഡുകൾ വേർപ്പെട്ടെന്നും ഐഎസ്ആർഒ അറിയിച്ചു. ഇനി 125 ദിവസത്തിനിടെ നാല് തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്‌ഥാനത്ത് എത്തുക. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയച്ചത്.
Most Read| ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; പഠിക്കാൻ എട്ടംഗ സമിതിയെ തീരുമാനിച്ചു കേന്ദ്രം