ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ കേന്ദ്രമായ ഐഎസ്ആർഒയുടെ പിഎസ്എൽവി വിക്ഷേപണം നാളെ നടക്കും. ഐസ്ആർഒ യുടെ ഈ വർഷത്തെ ആദ്യ വിക്ഷേപമായ പിഎസ്എൽവി-സി51 ന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യവിക്ഷേപണം ഞായറാഴ്ച രാവിലെ 10.24 നാണ്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ റോക്കറ്റിലെ പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള ആമസോണിയ-1 ആണ്. ഇതിനോടൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്.
ഇതിൽ എസ്ഡി സാറ്റ് എന്ന പേരിലുള്ള ഒരു ചെറിയ ഉപഗ്രഹത്തിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ, ഭഗവത് ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നത്.
ലോകമെമ്പാടുമുള്ള നിരവധി ദൗത്യങ്ങളിലൂടെ ബൈബിൾ പോലുള്ള മത ഗ്രന്ഥങ്ങൾ ബഹിരാകാശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇതിനാലാണ് ഭഗവദ്ഗീതയുടെ ഒരു പകർപ്പ് അയക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ പേരും ഫോട്ടോയും ഞങ്ങൾ ഇതോടൊപ്പം ചേർക്കുകയായിരുന്നു; ഈ ‘നാനോ സാറ്റലൈറ്റ്’ വികസിപ്പിച്ചെടുത്ത സ്പേസ് കിഡ്സ് ഇന്ത്യയുടെ സ്ഥാപകനും സിഇഒയുമായ ഡോ. ശ്രീമതി കേസൺ വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ബഹിരാകാശ രംഗത്തെ സ്വകാര്യ നിക്ഷേപത്തിന് രാജ്യം അനുവാദം നല്കിയ ശേഷം ഉദയം ചെയ്ത സ്വകാര്യ സ്ഥാപനമായ സ്പേസ് കിഡ്സ് ഇന്ത്യയുടെയാണ് എസ്ഡി സാറ്റ്. ഇത് വിക്ഷേപിക്കാൻ ഇന്ത്യയുടെ പിഎസ്എല്‍വി ശ്രീഹരിക്കോട്ടയിലെ സൗകര്യങ്ങളാണ് ഉപയോഗിക്കുക.
ഇന്ത്യയുടെ ബഹിരാകാശ സ്ഥാപകൻമാരിൽ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളും ഇതിലുണ്ടാകും. ബഹിരാകാശ വികിരണം പഠിക്കുക, കാന്തിക മണ്ഡലം പഠിക്കുക, ലോ- പവർ- വൈഡ്- ഏരിയ ആശയ വിനിമയ ശൃംഖല പരീക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിലുണ്ടാകുക.
ഇന്ത്യൻ ബഹിരാകാശ കേന്ദ്രത്തിന്റെ ചെയർപേഴ്സൺ ഡോ. ആർ ഉമാമഹേശ്വർ, ഡോ. കെ ശിവൻ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലിൽ പതിച്ചിട്ടുണ്ട്.
National News: ഡിജിറ്റൽ മാദ്ധ്യമ നിയന്ത്രണം; പുതിയ വ്യവസ്ഥകൾ ഇല്ലെന്ന് കേന്ദ്രം