ഡിജിറ്റൽ മാദ്ധ്യമ നിയന്ത്രണം; പുതിയ വ്യവസ്‌ഥകൾ ഇല്ലെന്ന് കേന്ദ്രം

By Desk Reporter, Malabar News
Digital-Media
Representational Image
Ajwa Travels

ന്യൂഡെൽഹി: ഡിജിറ്റല്‍ മാദ്ധ്യമ നിയന്ത്രണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. അടിയന്തര സാഹചര്യങ്ങളിൽ ഇന്റർനെറ്റ് ഉള്ളടക്കം തടയുന്നതിനായി ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിലെ വ്യവസ്‌ഥകൾ 2009 മുതൽ നിലവിൽ ഉള്ളതാണെന്നും ഇത് പുതുതായി ഏർപ്പെടുത്തിയത് അല്ലെന്നും സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരിന് എതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇലക്‌ട്രോണിക്‌സ്‌, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രാലയം ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഡിജിറ്റൽ വാർത്തകൾ, സോഷ്യൽ മീഡിയ, ഒടിടി സ്ട്രീമിംഗ് പ്ളാറ്റ്‌ഫോമുകൾ എന്നിവയുൾപ്പടെയുള്ള ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിനാണിത്.

സ്‌ത്രീകള്‍ക്കെതിരായ അശ്‌ളീല സന്ദേശങ്ങള്‍, പരാതി ലഭിച്ച് 24 മണിക്കൂറിനകം നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ചട്ടം വ്യവസ്‌ഥ ചെയ്യുന്നു. കോടതിയോ, സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ പോസ്‌റ്റുകളും സന്ദേശങ്ങളും അയച്ചത് ആരാണെന്നും വെളിപ്പെടുത്തേണ്ടി വരുമെന്നും പുതിയ ചട്ടത്തിൽ പറയുന്നു.

കൂടാതെ ഒടിടി പ്ളാറ്റ്‌ഫോമുകളുടെ ഉള്ളടക്കത്തിന് യു/എ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുകയും ചെയ്‌തിരുന്നു.

Also Read:  സുരേന്ദ്രന്റെ പ്രസ്‌താവനയിൽ ബിജെപി ജില്ലാ കമ്മിറ്റി നിലപാട് വ്യക്‌തമാക്കണം; എസ്‌വൈഎസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE