ന്യൂഡെൽഹി: ഡിജിറ്റല്‍ മാദ്ധ്യമ നിയന്ത്രണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. അടിയന്തര സാഹചര്യങ്ങളിൽ ഇന്റർനെറ്റ് ഉള്ളടക്കം തടയുന്നതിനായി ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിലെ വ്യവസ്‌ഥകൾ 2009 മുതൽ നിലവിൽ ഉള്ളതാണെന്നും ഇത് പുതുതായി ഏർപ്പെടുത്തിയത് അല്ലെന്നും സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരിന് എതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രാലയം ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഡിജിറ്റൽ വാർത്തകൾ, സോഷ്യൽ മീഡിയ, ഒടിടി സ്ട്രീമിംഗ് പ്ളാറ്റ്‌ഫോമുകൾ എന്നിവയുൾപ്പടെയുള്ള ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിനാണിത്.
സ്‌ത്രീകള്‍ക്കെതിരായ അശ്‌ളീല സന്ദേശങ്ങള്‍, പരാതി ലഭിച്ച് 24 മണിക്കൂറിനകം നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ചട്ടം വ്യവസ്‌ഥ ചെയ്യുന്നു. കോടതിയോ, സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ പോസ്‌റ്റുകളും സന്ദേശങ്ങളും അയച്ചത് ആരാണെന്നും വെളിപ്പെടുത്തേണ്ടി വരുമെന്നും പുതിയ ചട്ടത്തിൽ പറയുന്നു.
കൂടാതെ ഒടിടി പ്ളാറ്റ്‌ഫോമുകളുടെ ഉള്ളടക്കത്തിന് യു/എ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുകയും ചെയ്‌തിരുന്നു.
Also Read: സുരേന്ദ്രന്റെ പ്രസ്‌താവനയിൽ ബിജെപി ജില്ലാ കമ്മിറ്റി നിലപാട് വ്യക്‌തമാക്കണം; എസ്‌വൈഎസ്