ന്യൂഡെൽഹി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ നീട്ടി പഞ്ചാബും പശ്‌ചിമ ബംഗാളും. പഞ്ചാബിൽ ജൂൺ 10 വരെയും പശ്‌ചിമ ബംഗാളിൽ ജൂൺ 15 വരെയുമാണ് നിയന്ത്രണം നീട്ടിയത്. ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയത് കാരണം കോവിഡ് വ്യാപനം കുറയ്‌ക്കാൻ സാധിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ പഞ്ചാബിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നേരിയ ഇളവു വരുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കാവുന്നവരുടെ എണ്ണത്തിൽ ഉണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി. നേരത്തെ സ്വകാര്യ വാഹനങ്ങളിൽ രണ്ടുപേരിലധികം സഞ്ചരിക്കരുതെന്ന് നിർദേശമുണ്ടായിരുന്നു. ബുധനാഴ്‌ച 4124 പേർക്കാണ് പഞ്ചാബിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,52,235 ആയി.
Read also: ഭരണ പരിഷ്‌കാരങ്ങൾ ജനനൻമക്കെന്ന് ലക്ഷദ്വീപ് കളക്‌ടർ; കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം