ഗുരുദാസ്‌പൂര്‍: പഞ്ചാബിലെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമണ്‍ ബഹല്‍ ആം ആദ്‌മിയില്‍ ചേര്‍ന്നു. മുന്‍ ഐജി കുന്‍വര്‍ വിജയ് പര്‍താപ് സിംഗിന് ശേഷം മജ്ഹ മണ്ഡലത്തിൽ നിന്നും പാര്‍ട്ടി വിടുന്ന നേതാവാണ് രമണ്‍. ഹിന്ദു സമുദായത്തില്‍ നിന്നുള്ള നേതാവായ രമണ്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
തന്റെ കുടുംബത്തിലെ മൂന്ന് തലമുറകള്‍ കോണ്‍ഗ്രസിനൊപ്പം ഉണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ തകര്‍ച്ചയാണ് നേരിടുന്നതെന്ന് രമണ്‍ ബഹല്‍ പറഞ്ഞു. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നയം പഞ്ചാബിനെ മുന്നോട്ടു നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടിയുടെ അഴിമതി വിരുദ്ധതയും ഡെല്‍ഹിയുടെ വികസന മാതൃകയുമാണ് തന്നെ സ്വാധീനിച്ചതെന്നും രമണ്‍ പറഞ്ഞു.
മുന്‍ മന്ത്രിയും ഗുരുദാസ്‌പൂരില്‍ നിന്ന് നാല് തവണ എംഎല്‍എയുമായ ഖുഷാല്‍ ബഹലിന്റെ മകനായ രമണ്‍, രണ്ട് തവണ ഗുരുദാസ്‌പൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. 2008-12 കാലയളവില്‍ പഞ്ചാബ് സര്‍വകലാശാല സെനറ്റ് അംഗവുമായിരുന്നു. 2004-06 കാലഘട്ടത്തില്‍ അമൃത്‌സറിലെ ഗുരു നാനാക് ദേവ് സര്‍വകലാശാലയുടെ സെനറ്റ് അംഗമായും രമണ്‍ പ്രവർത്തിച്ചിട്ടുണ്ട്.
Read also: മൈസൂരു മഹാരാജാ കോളേജിൽ ‘ജന ഗണ മന’ ഷൂട്ടിംഗ്; പ്രതിഷേധിച്ച് വിദ്യാർഥികൾ