വയനാട്: മാനന്തവാടിയില്‍ നിസ്‌ക്കരിക്കാന്‍ മസ്‌ജിദിലെത്തിയ മഹല്ല് പ്രസിഡണ്ടിന്റെ ചെരുപ്പിനകത്ത് സാമൂഹ്യവിരുദ്ധർ വിദേശനിര്‍മിത പശ തേച്ചു. മാനന്തവാടി എരുമത്തെരുവ് വിദ്‌മത്തുല്‍ ഇസ്‌ലാം മസ്‌ജിദിൽ സന്ധ്യാ നിസ്‌ക്കാരം നിര്‍വഹിക്കാനെത്തിയ മഹല്ല് പ്രസിഡണ്ട് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സാമൂഹ്യവിരുദ്ധർ സൂപ്പര്‍ ഗ്‌ളൂവിന് സമാനമായ പശ തേച്ചത്.
നിസ്‌ക്കാരം കഴിഞ്ഞ് പുറത്തുവന്ന സൂപ്പി ഹാജി ചെരുപ്പ് ഇട്ടതോടെ കാലുകൾ ചെരുപ്പിൽ ഒട്ടിപ്പിടിച്ചു. എത്ര ശ്രമിച്ചിട്ടും കാലുകൾ ചെരുപ്പിൽ നിന്ന് വേർപെടുത്താൻ കഴിയാതെ വന്നതോടെ അദ്ദേഹത്തെ ആശുപത്രിയിലെൽ എത്തിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ചെരുപ്പില്‍ ഒട്ടിപ്പിടിച്ച കാൽ വേര്‍പ്പെടുത്തിയത്.
ചെരുപ്പിൽ നിന്ന് കാൽ വേർപെടുത്തുന്നതിനിടെ സൂപ്പി ഹാജിയുടെ കാലിനടിയിലെ തൊലി ഇളകി പോയിട്ടുണ്ട്. പളളിയില്‍ സിസി ക്യാമറ ഇല്ലാത്തതിനാല്‍ പശ തേച്ചയാളെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ മഹല്ല് സെക്രട്ടറി മാനന്തവാടി പോലീസില്‍ പരാതി നല്‍കി.
Malabar News: പന്താവൂര്‍ കൊലപാതകം; ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി, ഉണ്ടായിരുന്നത് കിണറ്റില്‍ തന്നെ