മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തീരുമാനം. ക്രഷർ-ക്വാറി സംയുക്‌ത സമിതി കൺവീനറാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെ തുടർന്ന് ജില്ലയിലെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലും മറ്റ് നാശനഷ്‌ടങ്ങളും റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് തീരുമാനം.
മലപ്പുറം ജില്ലയിൽ അതിശക്‌തമായ മഴയാണ് പെയ്യുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കരിങ്കൽ ക്വാറികളിലെയും ഖനന പ്രവൃത്തികൾ കാലാവസ്‌ഥാ അനുകൂലമാകുന്നത് വരെ അനിശ്‌ചിത കാലത്തേക്ക് നിർത്തിവെക്കാനാണ് തീരുമാനം. എല്ലാവരും ഈ തീരുമാനത്തിൽ പരിപൂർണമായി സഹകരിക്കണമെന്ന് കൺവീനർ അറിയിച്ചു.
Most Read: ബിജെപിയുടെ പരാജയമാണ് സിപിഐഎമ്മിന്റെ മുഖ്യലക്ഷ്യം; യെച്ചൂരി