മുട്ടുമടക്കി ഡെൽഹി പോലീസ്; പെല്ലറ്റ് ആക്രമണത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തു

ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർഥിക്കൊപ്പം എത്തിയ രാഹുൽ ഗാന്ധി പാർലമെന്റ് സ്‌ട്രീറ്റ്‌ പോലീസ് സ്‌റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു.

By Senior Reporter, Malabar News
delhi police pellet attack fir ragistred
പരിക്കേറ്റ വിദ്യാർഥിയുമായി രാഹുൽ ഗാന്ധി പോലീസ് സ്‌റ്റേഷനിൽ / Image Courtesy: Rahul Gandhi FB Page

ന്യൂഡെൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്. സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ ഡെൽഹി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.

ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർഥിക്കൊപ്പം എത്തിയ രാഹുൽ ഗാന്ധി പാർലമെന്റ് സ്‌ട്രീറ്റ്‌ പോലീസ് സ്‌റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു. കേസ് എടുക്കാതെ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് രാഹുൽ പോലീസ് സ്‌റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു.

പിന്നാലെയാണ് കേസെടുക്കാൻ പോലീസ് നിർബന്ധിതരായത്. വിദ്യാർഥിയുടെ പരാതിയിൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്യാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പാർലമെന്റ് സ്‌ട്രീറ്റിലുള്ള സെൻട്രൽ ഡെൽഹി കമ്മീഷണർ ഓഫ് പോലീസിന്റെ ഓഫീസിലേക്ക് രാഹുൽ നേരിട്ടെത്തിയത്.

സിജെപി പ്രതിഷേധത്തിനിടെ ‘സൻസദ് ചലോ’ മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതിൽ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. പോലീസ് നടപടിയിൽ 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും അദ്ദേഹത്തിന്റെ കാഴ്‌ചശക്‌തി നഷ്‌ടപ്പെട്ടേക്കാവുന്ന അവസ്‌ഥയിൽ ആവുകയും ചെയ്‌തിരുന്നു.

എന്നാൽ, സമരക്കാർക്ക് നേരെ പെല്ലറ്റ് ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡെൽഹി പോലീസിന്റെയും സർക്കാരിന്റെയും വാദം. ഈ വാദങ്ങൾ പൊളിച്ചുകൊണ്ട്, പരിക്കേറ്റ വിദ്യാർഥികളെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുകയും ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്‌തതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടുകയും ചെയ്‌തുകൊണ്ട്‌ രാഹുൽ ഗാന്ധി പ്രതിഷേധം ശക്‌തമാക്കിയിരുന്നു.

Most Read| ലോകം ഞങ്ങളെ അംഗീകരിച്ചു, യുദ്ധം അവസാനിപ്പിക്കാൻ സമയമായി; ഇറാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE