ന്യൂഡെല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് രാഷ്‍ട്രപതി രാംനാഥ് കോവിന്ദിനെ കാണാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്‌ച രാവിലെ 11.30ക്കാണ് കൂടിക്കാഴ്‌ച. കൂടാതെ ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മരണാന്തര ചടങ്ങുകളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കും. എന്നാൽ, പരിപാടിയില്‍ കര്‍ഷകരുമായി വേദി പങ്കിടാന്‍ രാഷ്‌ട്രീയ നേതാക്കളെ അനുവദിക്കില്ല എന്നാണ് ഭാരതീയ കിസാന്‍ യൂണിയന്റെ നിലപാട്.
ഒക്‌ടോബർ മൂന്നിനാണ് ഒൻപതുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂര്‍ സംഘര്‍ഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ മന്ത്രിയുടെ മകൻ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഇതില്‍ നാല് കര്‍ഷകരും ഒരു മാദ്ധ്യമ പ്രവർത്തകനും ഉൾപ്പെടെയാണ് ഒൻപതുപേർ കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. നിലവില്‍ ഇയാൾ പൊലീസ് കസ്‌റ്റഡിയിലാണ്.
Read also: ‘മോദി സർക്കാർ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചു’; മോദിയെ പുകഴ്‌ത്തി അമിത് ഷാ