ജയ്‌പൂർ: രാജസ്‌ഥാൻ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസിന് മുന്നേറ്റം. 3,034 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 1,197 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 1,140 സീറ്റുകളിൽ ബിജെപി ജയിച്ചു.
എൻസിപി 46 സീറ്റുകളും ആർഎൽപി 13 സീറ്റുകളും നേടി. ബിഎസ്‌പി ഒരു സീറ്റും സിപിഎം 3 സീറ്റ് വീതവും നേടി. 634 സ്വതന്ത്ര്യ സ്‌ഥാനാർഥികളും തിരഞ്ഞെടുപ്പിൽ വിജയിച്ചു.
സംസ്‌ഥാനത്തെ 20 ജില്ലകളിലെ 90 തദ്ദേശ സ്‌ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനുവരി 28ന് നടന്ന വോട്ടെടുപ്പിൽ 76.52 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. ഏകദേശം 22.84 ലക്ഷം പേർ സമ്മതിദാനാവകാശം ഉപയോഗിച്ചു. 80 മുൻസിപ്പാലിറ്റികൾ, 9 മുൻസിപ്പൽ കൗൺസിലുകൾ, ഒരു കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
Read also: കോവിഡ് വില്ലനായില്ല; സംസ്‌ഥാനത്ത് പോളിയോ വാക്‌സിനേഷന്‍ വൻ വിജയം