കൊച്ചി: കേരളത്തിൽ ഒഴിവ് വരുന്ന 3 രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ്, നിയമസഭയുടെ കാലാവധി കഴിയും മുൻപ് നടത്തുമെന്ന് കോടതിയെ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് നിലപാട് പിൻവലിച്ചു. തിങ്കളാഴ്‌ച കേസ് വീണ്ടും പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മീഷൻ ഹൈക്കോടതിയിൽ അറിയിച്ചു.
രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുൻപ് നടത്തുമെന്ന് ഹൈക്കോടതിയെ വാക്കാൽ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഏത് തീയതിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നില്ല. അക്കാര്യം കോടതി രേഖപ്പെടുത്തുകയും കേസ് 7ആം തീയതിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. അതിനുശേഷമാണ് ആ നിലപാട് രേഖപ്പെടുത്തേണ്ടതില്ലെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഇതിനെതിരെ സിപിഐഎമ്മും നിയമസഭാ സെക്രട്ടറിയുമാണ് കോടതിയെ സമീപിച്ചത്.
Read also: 80 വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണം; കോൺഗ്രസ് ഹൈക്കോടതിയിൽ