ഡെല്‍ഹി കലാപ കുറ്റപത്രം; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

By Team Member, Malabar News
Malabranews_ramesh chennithala
രമേശ് ചെന്നിത്തല
Ajwa Travels

ഡെല്‍ഹി: ഡെല്‍ഹി കലാപത്തിന്റെ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ഒന്‍പത് പേരെ ഉള്‍പ്പെടുത്തിയതിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തില്‍ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ ഒന്‍പത് പേര്‍ ഡെല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് പരാമര്‍ശിക്കുന്ന കുറ്റപത്രമാണ് ഡെല്‍ഹി പോലീസ് ഇന്നലെ പുറത്തിറക്കിയത്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള പോലീസിന്റെ ശ്രമമാണ് ഇതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സീതാറാം യെച്ചൂരിക്ക് ഒപ്പം സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, അധ്യാപകനും സന്നദ്ധ പ്രവര്‍ത്തകനുമായ അപൂര്‍വ്വാനന്ദ് എന്നിങ്ങനെ ഒന്‍പത് പേരുടെ പേരുകള്‍ കൂടി കുറ്റപത്രത്തില്‍ പറയുന്നു.

എന്നാല്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചതിന്റെ വിശദീകരണം ഡെല്‍ഹി പോലീസ് വ്യക്തമാക്കി. ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നത് കലാപം ആസൂത്രണം ചെയ്തവരെന്ന പേരിലല്ല എന്നാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം സംഘടിപ്പിച്ച ആളുകളുടെ പേരുകള്‍ ഒരു പ്രതി മൊഴി നല്‍കിയിരുന്നു എന്നും അതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രത്തില്‍ പേര് ഉള്‍പ്പെടുത്തിയതെന്നും പോലീസ് വിശദീകരിച്ചു.

കുറ്റപത്രത്തില്‍ പോലീസ് പറയുന്നത്, പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ ഏതറ്റം വരെയും പോകണമെന്ന് സമരാനുകൂലികള്‍ക്ക് ഇവര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ്. ഒപ്പം നിയമം മുസ്‌ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും അതിലൂടെ സര്‍ക്കാരില്‍ അവമതിപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടന്നുവെന്നുമാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE