തിരുവനന്തപുരം: അഴിമതി ആരോപണത്തിൽ സ്‍പീക്കർ ശ്രീരാമകൃഷ്‌ണന് എതിരെ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി. കോടികൾ വിലമതിക്കുന്ന കരാറുകൾ ചട്ടങ്ങൾ ലംഘിച്ച് ഊരാളുങ്കൽ സൊസൈറ്റി അടക്കമുള്ള ഏജൻസികൾക്ക് നൽകിയതിൽ അഴിമതി നടന്നെന്നും ഇത് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് ചെന്നിത്തല കത്ത് നൽകിയത്.
2017, 2020 വർഷങ്ങളിൽ ലോക കേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകളിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ-നിയമസഭ പദ്ധതിയിലും മഹാപ്രളയദുരന്തം നേരിടുന്ന സമയത്ത് ഫെസ്‌റ്റിവൽ ഓൺ ഡെമോക്രസി എന്ന പരിപാടിയിലും കോടികൾ ചെലവഴിച്ച സ്‍പീക്കറുടെ നടപടിയിൽ അഴിമതിയും ധൂർത്തും നടന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. സ്‌പീക്കർക്ക് എതിരെ സമഗ്ര അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കണമെന്നും കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു.
Read also: സിഎം രവീന്ദ്രൻ ഡിസ്‌ചാർജായി; ഒരാഴ്‌ച വിശ്രമം