തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു. ഇന്നലെ സ്‌പീക്കറുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്‌തത്.
കസ്‌റ്റംസ് പ്രിവന്റീവ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്‌പീക്കര്‍ക്ക് പറയാനുള്ളത് കസ്‌റ്റംസിനെ അറിയിച്ചതായി സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു. വിവരശേഖരണമാണ് നടത്തിയതെന്നും ഓഫീസ് വ്യക്‌തമാക്കി.
വിദേശത്തേക്ക് ഡോളര്‍ കടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും അറിവുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തത്.
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സ്‌പീക്കര്‍ക്ക് നേരത്തെ മൂന്ന് തവണ കസ്‌റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും മറ്റും അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.
Read Also: ബംഗാൾ തിരഞ്ഞെടുപ്പ്: പരക്കെ അക്രമം; നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്