കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘര്‍ഷം. കൂച്ച് ബിഹാറില്‍ സിആര്‍പിഎഫ് വെടിവെപ്പിൽ നാല് പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മരിച്ചത്. വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ വെടിവെപ്പ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സീതാള്‍കുച്ചിയിലാണ് സംഘര്‍ഷമുണ്ടായത്.
#WATCH BJP leader Locket Chatterjee’s car attacked by locals in Hoogly during the fourth phase of West Bengal assembly elections #WestBengal pic.twitter.com/aQAgzWI94v
— ANI (@ANI) April 10, 2021
ഹൂഗ്ളിയിൽ വച്ച് ബിജെപി നേതാവ് ലോക്കറ്റ് ചാറ്റര്‍ജിക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. വാഹനവും അടിച്ച് തകര്‍ത്തു. കൂച്ച് ബിഹാര്‍ സംഘര്‍ഷത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പിടിഐ, എഎന്‍ഐ പോലുള്ള വാര്‍ത്ത എജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
Read also: റഫാല്‍ യുദ്ധവിമാന കരാര്‍; അന്വേഷണം വേണമെന്ന് കോൺഗ്രസ്