പൊന്നാനി: ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. കസ്‌റ്റഡിയിലുള്ള പ്രതികൾ സ്വയരക്ഷക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്‍തതു കൊണ്ടൊന്നും സത്യത്തെ കുഴിച്ചുമൂടാനാകില്ലെന്ന് പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.
അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ കണ്ടെത്താനുള്ള നിയമപരമായ നീക്കമായിരിക്കണം. അല്ലാതെ ആരെയെങ്കിലും കൊന്ന് ചോര കുടിക്കുന്ന ഏർപ്പാടാകരുതെന്നും സ്‌പീക്കർ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ വിദേശയാത്രകളിൽ സംശയം ഉള്ളവർക്ക് നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
നട്ടാൽ കുരുക്കാത്ത നുണകൾ മൊഴികളെന്ന പേരിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതും അവിശ്വസനീയമായ നിലയിലാണ്. ഒരുവിധത്തിലുള്ള ഡോളർ കൈമാറ്റ-പണം കൈമാറ്റവും ഉണ്ടായിട്ടില്ല. ഈ കെട്ടുകഥകൾ വരുന്നത് ആരുടെ താൽപര്യ പ്രകാരമാണെന്നത് അന്വേഷണ വിധേയമാക്കണമെണെന്നും സ്‌പീക്കർ പറഞ്ഞു.
Read Also: വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തില്‍; മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍എസ്എസ്