തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍ഭരണത്തിന്റെയും കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും ക്യാപ്റ്റനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ്‌സിങ് സുര്‍ജേവാല. കേരളത്തിലെ ഭരണ സംവിധാനത്തെ സമ്പൂര്‍ണ സ്വേച്ഛാധിപത്യത്തിലേക്കും അഴിമതിയിലേക്കും തള്ളി വിടുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്.
കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിനൊപ്പമാണ്. ലൈംഗിക അതിക്രമങ്ങളിലും കേരളം മുൻനിരയിലാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി അമിത് ഷായും തമ്മിലുള്ള നിരന്തര സംവാദങ്ങളും സ്വതന്ത്രമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതും ചിന്തിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സ്വയം ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രിയും സംഘവും സ്വർണ കള്ളക്കടത്ത് ആരോപണത്തിന്റെ ട്രോഫിയും സ്വന്തമാക്കിയതായി സുർജേവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ-പ്രിയങ്ക സഖ്യം