കോവിഡ് വ്യാപനം അറിയാൻ പൊന്നാനിയിൽ റാൻഡം പരിശോധന

By Team Member, Malabar News
covid test
Representational image
Ajwa Travels

മലപ്പുറം : ജില്ലയിൽ കോവിഡ് ആശങ്ക ഒഴിഞ്ഞോയെന്ന് അറിയുന്നതിനായി അടുത്ത ദിവസങ്ങളിലായി റാൻഡം പരിശോധന നടത്താൻ തീരുമാനമായി. ജില്ലയിലെ പൊന്നാനി ടിബി ആശുപത്രിയിൽ പ്രതിദിനം നടക്കുന്ന കോവിഡ് പരിശോധനകളുടേയും, അവയിൽ പോസിറ്റീവ് ആകുന്നവരുടേയും എണ്ണത്തിൽ ഉണ്ടായ കുറവ് കണക്കിലെടുത്താണ് ഇപ്പോൾ റാൻഡം പരിശോധന നടത്താൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നഗരസഭയിലെ 16 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 പേരിൽ വീതമാണ് കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചത്.

ജില്ലയിലെ പൊന്നാനി മേഖലയിൽ കഴിഞ്ഞ രണ്ടാഴ്‌ചത്തെ കോവിഡ് കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ ആശ്വാസമാണ് ഉണ്ടാകുന്നത്. പരിശോധന നടത്തുന്ന ആളുകളിൽ വിരലിലെണ്ണാവുന്നവരിൽ മാത്രമാണ് ഇപ്പോൾ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിക്കുന്നത്. കൂടാതെ പ്രതിദിനം കോവിഡ് പരിശോധനക്കായി രജിസ്‌റ്റർ ചെയ്യുന്നവരുടെ എണ്ണവും 50ൽ താഴെ മാത്രമാണ് ഇപ്പോൾ. ഇത് കോവിഡ് വ്യാപനത്തിന്റെ ആശങ്കക്ക് അയവ് വരുത്തുന്ന കാര്യമാണ്. ഒപ്പം തന്നെ താലൂക്ക് ആശുപത്രിയിൽ പ്രതിദിനം 100 പേർക്കാണ് ഇപ്പോൾ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നത്. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട കണക്കുകൾ ശേഖരിക്കുന്നതിന് വേണ്ടി കൂടിയാണ് ഇപ്പോൾ റാൻഡം പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

റാൻഡം പരിശോധനയുടെ ഭാഗമായി ആരോഗ്യസംഘം ഓരോ വാർഡുകളിലെയും ഓരോ വീടുകളിലും കയറിയാണ് പരിശോധനക്കായി ആളുകളെ കണ്ടെത്തുന്നത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തിൽ പൊന്നാനി മേഖലയിൽ വലിയ രീതിയിൽ വ്യാപനം ഉണ്ടായിരുന്നു. എന്നാൽ തുടർന്ന് ഏർപ്പെടുത്തി ട്രിപ്പിൾ ലോക്ക്ഡൗൺ ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഒരുപരിധി വരെ കോവിഡ് വ്യാപനം കുറയുന്നതിന് കാരണമായിട്ടുണ്ട്.

Read also : പ്രശ്‌നങ്ങൾ പരിഹരിച്ചില്ല; നിലപാട് കടുപ്പിക്കാൻ ശോഭാ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE