കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാവിലെ 11.30ഓടെയാണ് എളമക്കരയിലെ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകയ്‌ക്കൊപ്പം എത്തിയത്. തുടര്‍ന്ന് രഹസ്യമൊഴി രേഖപ്പെടുത്താനായി യുവതിയെ എറണാകുളത്തെ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വൈദ്യപരിശോധനയും നടത്തി.
പത്തു വർഷത്തിലേറെ പഴക്കമുള്ള കേസായതിനാൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായാണ് കേസ് ഹൈടെക് സെല്ലിന് കൈമാറിയത്. 2010ല്‍ എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടിലേക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് വിളിച്ച് വരുത്തിയശേഷം ബാലചന്ദ്രകുമാര്‍ ബലാൽസംഗം ചെയ്‌തെന്നാണ് കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതി.
പീഡനവിവരം പോലീസില്‍ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ പീഡനദൃശ്യങ്ങള്‍ കാണിച്ച് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ബാലചന്ദ്രകുമാറിനെ പിന്നീട് കണ്ടിട്ടില്ലെന്നും മാദ്ധ്യമങ്ങള്‍വഴി വീണ്ടും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു.
Also Read: ഗൂഢാലോചന കേസ്; ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്‌ദ സാമ്പിളുകൾ ശേഖരിച്ചു