ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കാലത്ത് ബാങ്ക് വായ്‌പകൾക്ക് നല്‍കിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും. നാളെ മുതല്‍ വായ്‌പകൾ തിരിച്ചടച്ചു തുടങ്ങണം. ഇനിയും നീട്ടി നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും ആര്‍ ബി ഐയും മൊറട്ടോറിയം അവസാനിപ്പിക്കുന്നത്.
മാര്‍ച്ച് 1 മുതല്‍ ഓഗസ്‌റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. മൊറട്ടോറിയം നീട്ടാനായി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല. വായ്‌പ ആനുകൂല്യം സ്വീകരിച്ചവര്‍ക്ക് ഇനി അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടക്കേണ്ടി വരും. സെപ്റ്റംബര്‍ മൂന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബാങ്ക് മേധാവികളുമായി നിലവിലുള്ള വായ്‌പകൾ പുനക്രമീകരിച്ച് നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കും.
National News:മൊറട്ടോറിയം പലിശയിൽ കൂടുതൽ ഇളവുകളില്ല; കോടതി ഇടപെടൽ വേണ്ട; കേന്ദ്രം സുപ്രീം കോടതിയിൽ