തിരുവനന്തപുരം : സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പിതൃ സഹോദരിയുടെ മകള്‍ സന്ധ്യയുടെ മൃതദേഹം വീണ്ടും പോസ്‌റ്റ്‌മോർട്ടം ചെയ്‌തു. സന്ധ്യയുടെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് വ്യക്‌തമാക്കി സനല്‍കുമാര്‍ രംഗത്ത് വന്നതോടെയാണ് മൃതദേഹം വീണ്ടും പോസ്‌റ്റ്‌മോര്‍ട്ടം നടത്താനുള്ള തീരുമാനത്തില്‍ എത്തിയത്. ഇതോടെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് റീപോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്.
സന്ധ്യയുടെ മരണത്തിന് പിന്നാലെയാണ് മരണത്തില്‍ അവയവക്കച്ചവട മാഫിയകള്‍ക്ക് ബന്ധമുണ്ടെന്നും, അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സനല്‍കുമാര്‍ രംഗത്ത് വന്നത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ റീപോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്. ഇനി ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. അതിന് ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് പോകുന്നത്.
കഴിഞ്ഞ നവംബര്‍ ഏഴാം തീയതിയാണ് സന്ധ്യ മരിച്ചത്. തുടര്‍ന്നാണ് അവയവ കച്ചവട മാഫിയകള്‍ക്ക് സന്ധ്യയുടെ മരണവുമായി ബന്ധമുണ്ടെന്ന രീതിയില്‍ സനല്‍കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. മരണത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ല.
Read also : കേന്ദ്ര ഏജൻസികളുടെ ജോലികള്‍ ഭാരിച്ചതാണ്; അത് ഇടതിനേയും വലതിനേയും വിടില്ല