അമേരിക്കയില്‍ കോവിഡ് ഭേദമായ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം

By Staff Reporter, Malabar News
lokajalakam image_malabar news
Representational Image
Ajwa Travels

നെവേഡ: കോവിഡ് ഭേദമായ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം കണ്ടതോടെ ആശങ്കയിലായി ശാസ്‌ത്രലോകം. അമേരിക്കയിലെ നെവേഡ സംസ്‌ഥാനത്താണ് കൊറോണ വൈറസ് പൂര്‍ണമായും തുടച്ചുനീക്കിയ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം ഉണ്ടായതായി ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌തത്.

സാമാന്യം ആരോഗ്യമുള്ള 25 വയസുകാരന് കഴിഞ്ഞ മാര്‍ച്ച് മാസമാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് വാഷ് കൗണ്ടി ഹെല്‍ത്ത് ഡിസ്ട്രിക്റ്റ് സീനിയര്‍ എപ്പിഡെമിയോളജിസ്ററ് ഹെതര്‍ കെര്‍വിന്‍ പറഞ്ഞു. ചുമയും തൊണ്ടവേദനയും തലവേദനയും തലചുറ്റലും വയറിളക്കവുമാണ് ഈ രോഗിക്ക് ഉണ്ടായിരുന്നതെന്നും തുടര്‍ന്ന് ഏപ്രില്‍ 18 ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവര്‍ പറഞ്ഞു. കൂടാതെ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ലാതിരുന്ന സമയം കൂടിയായിരുന്നു അത്.

പിന്നീട് രോഗലക്ഷണങ്ങളും മാറിയതിനെ തുടര്‍ന്ന് ഇയാള്‍ ഏപ്രില്‍ 27 ന് ആശുപത്രി വിട്ടു. എന്നാല്‍ മെയ് 31 ന് ഇയാള്‍ക്ക് വീണ്ടും അസ്വസ്‌ഥത പ്രകടമാവുകയായിരുന്നു. കൂടാതെ രക്‌തത്തിലെ ഓക്‌സിജന്റെ അളവില്‍ കുറവും അനുഭവപ്പെട്ടിരുന്നു.

Read Also: പെറുവിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം

തുടര്‍ന്ന് നടന്ന പരിശോധനയില്‍ വൈറസ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ജൂണ്‍ 5 ന് ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന മാതാപിതാക്കളില്‍ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇയാളില്‍ താരതമ്യേന ശക്‌തി കൂടിയ വൈറസുകളായിരിക്കാം രണ്ടാമതും പ്രവേശിച്ചതെന്നാണ് ഡോക്‌ടര്‍മാരുടെ നിഗമനം. നിലവില്‍ ഇയാള്‍ രോഗമുക്‌തി നേടിയതായാണ് വിവരം.

ഒരിക്കല്‍ വൈറസ് ശരീരത്തില്‍ പ്രത്യക്ഷപ്പെട്ട് സുഖമായതിനുശേഷം വീണ്ടും എത്രകാലം ഈ രോഗി സുരക്ഷിതമാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്‌ത്രലോകം ഇപ്പോള്‍. രോഗം ഭേദമായിട്ടും വീണ്ടും വൈറസ് ബാധിച്ച സംഭവം വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

Read Also: വിജയ് സേതുപതിക്കെതിരേ ഷെയിം ഹാഷ്‌ടാഗ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE