ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള ദൃശ്യ മാദ്ധ്യമങ്ങൾ വഴി അഭിപ്രായം പറയുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കിനെതിരെ രഹ്‌ന ഫാത്തിമ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി ഈ മാസം 28ആം തീയതി പരിഗണിക്കും. ഇന്ന് പരിഗണിക്കാനിരുന്ന ഹരജിയാണ് 28ആം തീയതിയിലേക്ക് മാറ്റിയത്. ജസ്‌റ്റിസ് ഹേമന്ദ് ഗുപ്‌ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.
ദൃശ്യ മാദ്ധ്യമങ്ങളില്‍ ഉള്‍പ്പടെ അഭിപ്രായം പറയരുതെന്ന ജാമ്യവ്യവസ്‌ഥ സുപ്രീം കോടതി കഴിഞ്ഞ തവണ സ്‌റ്റേ ചെയ്‌തിരുന്നു. എന്നാല്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ മാദ്ധ്യമങ്ങളിലൂടെ നടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് തുടരുമെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
കുക്കറി ഷോയിൽ മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്ന കേസിലാണ് ഹൈക്കോടതിയുടെ ജാമ്യവ്യവസ്‌ഥ. ഈ ഉത്തരവ് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഹ്‌ന ഫാത്തിമ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്.
Read also: കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി; സ്‌ഥലമേറ്റെടുപ്പിന് പണം കൈമാറി കിഫ്‌ബി