ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കിന് എതിരെ രഹ്‌ന ഫാത്തിമ നൽകിയ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് ഹേമന്ദ് ഗുപ്‌ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ദൃശ്യമാദ്ധ്യമങ്ങളില്‍ ഉള്‍പ്പടെ അഭിപ്രായം പറയരുതെന്ന ജാമ്യവ്യവസ്‌ഥ കഴിഞ്ഞ തവണ ഹരജി പരിഗണിച്ച സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. എന്നാല്‍, മതവികാരത്തെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ മാദ്ധ്യമങ്ങളിലൂടെ നടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് തുടരുമെന്ന് വ്യക്‌തമാക്കിയിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്‌റ്റ് പങ്കുവെച്ചതിന് രജിസ്‌റ്റർ ചെയ്‌ത കേസിൽ വിചാരണ പൂർത്തിയാകും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്‌ട്രോണിക്, സാമൂഹിക മാദ്ധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്തുന്നതിനാണ് രഹ്‌ന ഫാത്തിമക്ക് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
കുക്കറി ഷോയിൽ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയത് ജാമ്യവ്യവസ്‌ഥയുടെ ലംഘനമാണെന്ന് ചൂണ്ടികാട്ടി നൽകിയ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി.
Most Read: ഇന്ത്യൻ സർക്കാരിനെ ഭീകരർക്ക് ഭയം; കേന്ദ്ര പ്രതിരോധ മന്ത്രി