ന്യൂഡെൽഹി: റിലയൻസിന് ലാഭത്തില്‍ ഇടിവ്. ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തിലാണ് തിരിച്ചടി നേരിട്ടത്. 7.2 ശതമാനമാണ് (960 കോടി) ഇടിഞ്ഞത്. ഉയര്‍ന്ന ചിലവുകളാണ് തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. 1.65 ബില്യൺ (12,273 കോടി രൂപ ) ഡോളറായാണ് മൊത്തം ലാഭം ഇടിഞ്ഞത്. അതേസമയം കഴിഞ്ഞ വര്‍ഷം ജൂൺ പാദത്തിൽ 13,233 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം ലാഭം. അവിടെ നിന്നാണ് ഈ നിലയിലേക്ക് കൂപ്പുകുത്തിയത്.
നേരത്തെ ബ്രിട്ടീഷ് എണ്ണ കമ്പനിയായ ബിപിയില്‍ റിലയന്‍സ് നിക്ഷേപം നടത്തിയിരുന്നു. ഒരു വര്‍ഷം മുൻപ് വരെ അതില്‍ നിന്ന് വളരെ മികച്ച ലാഭമാണ് ലഭിച്ചിരുന്നത്. അതിലൂടെയാണ് കമ്പനിയുടെ കഴിഞ്ഞ വർഷം മൊത്തം ലാഭം 13,233 കോടിയായി ഉയർന്നത്. എന്നാൽ ഇക്കുറി അത് നിലനിർത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. പ്രവർത്തന ചിലവ് വർധിച്ചതാണ് ലാഭം ഈ നിലയിലേക്ക് ഇടിയാൻ കാരണമായതെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
Read Also: ഓൺലൈൻ മാദ്ധ്യമങ്ങളുടെ പിആർഡി അംഗീകാരം; അപേക്ഷ തിരുത്താനുള്ള അവസാന അവസരം