കോഴിക്കോട്: വോട്ടർ പട്ടികയിൽ നിന്ന് തന്റെയും സഹോദരിയുടെയും പേര് നീക്കം ചെയ്യിപ്പിച്ചെന്ന പരാതിയുമായി നടി സുരഭി ലക്ഷ്‌മി. വ്യാജപരാതി നൽകി തന്നെയും തന്റെ സഹോദരിയേയും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യിപ്പിച്ചുവെന്നാണ് ആരോപണം. ഫേസ്ബുക്കിലൂടെയാണ് നടി പ്രതിഷേധമുയർത്തി രംഗത്തെത്തിയിട്ടുള്ളത്.
അമ്മയുടെ ചികിൽസാവശ്യാർഥം താൽകാലികമായി താമസം മാറിയപ്പോൾ താൻ സ്‌ഥലത്തില്ലെന്ന് പരാതി കൊടുപ്പിച്ച് തന്നെയും തന്റെ സഹോദരിയെയും വോട്ടർ പട്ടികയിൽ നിന്ന് ഹിയറിങ് പോലും നടത്താതെ ഒഴിവാക്കിച്ചെന്ന് സുരഭി ലക്ഷ്‌മി ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട് നരിക്കുനി ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ബൂത്ത് 134ൽ വോട്ടറാണ് സുരഭി ലക്ഷ്‌മി.
നരിക്കുനി ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ, ബൂത്ത് 134 ൽ വോട്ടറായ ഞാൻ, അമ്മയുടെ ചികിത്സാവശ്യാർത്ഥം താല്ക്കാലികമായി…
Posted by Surabhi Lakshmi on Sunday, April 4, 2021
ഹിയറിങ് പോലും നടത്താതെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധം അർഹിക്കുന്നതാണെന്ന് നടി പറഞ്ഞു. ഒരു പൗരന്റെ ജനാധിപത്യ അവകാശം ഹനിക്കാൻ കൂട്ടുനിന്ന തൽപരകക്ഷികൾ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും സുരഭി ഫേസ്ബുക്കിൽ കുറിച്ചു.
Read also: ‘എല്ലാം ശരിയാകും’; റിലീസ് തീയതി പ്രഖ്യാപിച്ച് ആസിഫ് അലി