ന്യൂഡെൽഹി: ജാലിയന്‍ വാലാബാഗ് രക്‌തസാക്ഷി സ്‌മാരകം നവീകരിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. സ്‌മാരകം നവീകരിക്കാനുള്ള തീരുമാനം രക്‌തസാക്ഷികളോടുള്ള അപമാനമാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. സ്വാതന്ത്ര്യത്തിനായി പോരാടാത്തവർക്ക് അത് ചെയ്‌തവരെ മനസിലാക്കാൻ കഴിയില്ലെന്ന് രാഹുൽ പറഞ്ഞു.
“രക്‌തസാക്ഷിത്വത്തിന്റെ അർഥം അറിയാത്തവർക്ക് മാത്രമേ ജാലിയൻ വാലാബാഗിലെ രക്‌തസാക്ഷികളെ അപമാനിക്കാൻ കഴിയൂ. ഞാൻ ഒരു രക്‌തസാക്ഷിയുടെ മകനാണ്. രക്‌തസാക്ഷികളോടുള്ള അപമാനം ഞാൻ സഹിക്കില്ല. ഈ അസഭ്യത്തിന് ഞങ്ങൾ എതിരാണ്, “- രാഹുൽ ട്വീറ്റ് ചെയ്‌തു.
जलियाँवाला बाग़ के शहीदों का ऐसा अपमान वही कर सकता है जो शहादत का मतलब नहीं जानता।
मैं एक शहीद का बेटा हूँ- शहीदों का अपमान किसी क़ीमत पर सहन नहीं करूँगा।
हम इस अभद्र क्रूरता के ख़िलाफ़ हैं। pic.twitter.com/3tWgsqc7Lx
— Rahul Gandhi (@RahulGandhi) August 31, 2021
നവീകരിച്ച ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല സ്‌മാരകം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്‌തത്. പഞ്ചാബ് മുഖ്യമന്ത്രിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. 103 വര്‍ഷം കഴിഞ്ഞിട്ടും ജനറല്‍ ഡയര്‍ തന്റെ സൈനികരുമായി കൂട്ടക്കൊല നടത്താന്‍ മൈതാനത്തേക്ക് പ്രവേശിച്ച കവാടം മാറ്റമില്ലാതെ സംരക്ഷിച്ചു വരികയായിരുന്നു. ആ കവാടമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നവീകരിച്ചത്. ചരിത്രത്തെ മായ്ച്ചുകളയാനുള്ള ശ്രമമാണ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടായതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
Most Read: വിമർശനം സദുദ്ദേശപരവും, സ്വാഭാവികവും; വിശദീകരണം നൽകി കെ ശിവദാസൻ നായർ